ഗുല്‍മോഹര്‍ ടിവിയില്‍

ഒക്ടോബര്‍ 8, 2009

ജയരാജ് സംവിധാനം ചെയ്ത “ഗുല്‍മോഹര്‍” സൂര്യ ടിവിയില്‍ ഈ ശനിയാഴ്ച വൈകീട്ട് സംപ്രേക്ഷണം ചെയ്യുന്നു. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നല്ലൊരു നടനുമായ രഞ്ജിത്താണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം സിദ്ധിഖും. മലയാള സിനിമാ കാഴ്ചയിലെ നവ്യാനുഭവമായ ഈ ചിത്രം കാണാന്‍ മറക്കരുത്.

സൂര്യ ടിവി – ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക്


ഷാജി അല‍ക്സ് യാത്രയായി

ഒക്ടോബര്‍ 6, 2009

സൂര്യ ടി.വി. റിപ്പോര്ട്ട റും പത്തനംതിട്ട പ്രസ്‌ക്ലബ്‌ ട്രഷററുമായ കരുവാറ്റ മുകളുവിളയില്‍ ഷാജി അലക്‌സ് (39) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്‌ച രാത്രി 9.30-ന്‌ സ്വകാര്യ ബസ് സ്‌റ്റാന്ഡിഷനു സമീപം കെ.എസ്‌.ആര്‍.ടി.സി ബസും മാരുതികാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ടൗണില്‍ നിന്ന്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ എം.സി. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കുന്നതിനിടെ പന്തളം ഭാഗത്തുനിന്നു വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാജിയെ കൂടാതെ കാറിലുണ്ടായിരുന്ന രണ്ടുപേര്ക്ക്യ‌ നിസാര പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ രാവിലെ 9.30-ഓടെ മരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 3-ന്‌ കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്ത്തകഡോക്‌സ് പള്ളിയില്‍. നാളെ രാവിലെ 9-ന്‌ പത്തനംതിട്ട പ്രസ്‌ക്ലബില്‍ പൊതുദര്ശിനത്തിന്‌ വച്ചശേഷം മൃതദേഹം വിലാപയാത്രയായി ഭവനത്തിലേക്ക്‌ കൊണ്ടു പോകും.

കെ.എസ്‌.ആര്‍.ടി.സി റിട്ട. കണ്ട്രോതളിംഗ്‌ ഇന്‌്മ്പെക്ടര്‍ കരുവാറ്റ മുകളുവിളയില്‍ ജെ. അലക്‌സാണ്ടര്‍-ആലീസ്‌ ദമ്പതികളുടെ മൂത്തമകനായ ഷാജി ഒരു പതിറ്റാണ്ടു കാലമായി സൂര്യ ടി.വിയുടെ പത്തനംതിട്ട റിപ്പോര്ട്ട റാണ്‌. കഴിഞ്ഞ രണ്ടുവര്ഷംമ പത്രപ്രവര്ത്ത ക യൂണിയന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഇക്കാലത്താണ്‌ പ്രസ്‌ക്ലബിന്‌ സ്വന്തമായി പുതിയ മന്ദിരം നിര്മ്മി ക്കാന്‍ കഴിഞ്ഞത്‌. അടൂര്‍ ഇ.വി നഗര്‍ റസിഡന്സ്്‌ അസോസിയേഷന്‍ സ്‌ഥാപക സെക്രട്ടറി, കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്ത്തതഡോക്‌സ് പള്ളി സെക്രട്ടറി, ട്രസ്‌റ്റി, മാനേജിംഗ്‌ കമ്മിറ്റിയംഗം, ഓര്ത്തൂഡോക്‌സ് സഭ കൊല്ലം ഭദ്രാസന കൗണ്സിനലംഗം, സംയുക്‌ത ക്രിസ്‌മസ്‌ ആഘോഷ സെക്രട്ടറി തുടങ്ങിയ നിലകളില്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രസ്‌ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്ത്തി ച്ചിരുന്നു. റോട്ടറി ക്ലബ്‌, ജൂണിയര്‍ ചേംബര്‍ എന്നിവയിലും അംഗമായിരുന്നു. ഭാര്യ: കുണ്ടറ നെടുവായിക്കുളം കുളക്കട കുടുംബാംഗം റൂബി ഷാജി. മക്കള്‍: സിന്റാ ഷാജി, റിന്റോ ഷാജി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്ട്ടം നടത്തിയ മൃതദേഹം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പൊതുദര്ശൃനത്തിനുവച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്ചാ‍ണ്ടി, മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്‌ എം.എല്.എ, ജോസഫ്‌ എം. പുതുശേരി എം.എല്‍.എ, ആര്‍.എസ്‌.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, സി.പി.ഐ സംസ്‌ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. രാമചന്ദ്രന്‍ നായര്‍, സംസ്‌ഥാന കൗണ്സിെല്‍ അംഗം പി. പ്രസാദ്‌, സി.എം.പി നേതാവ്‌ സി.പി. ജോണ്‍, കേരളാ കോണ്ഗ്ര്സ്‌-ജെ സംസ്‌ഥാന സെക്രട്ടറി പ്രൊഫ. ഡി.കെ. ജോണ്‍, പി.പി. ജോര്ജു‌കുട്ടി, ആര്‍.വൈ.എഫ്‌ സംസ്‌ഥാന സെക്രട്ടറി സലീം പി. ചാക്കോ, പത്രപ്രവര്ത്തരക യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍, സെക്രട്ടറി മനോഹരന്‍ മോറായി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, സെക്രട്ടറി അനില്‍ രാധാകൃഷ്‌ണന്‍, സംസ്‌ഥാന കമ്മിറ്റിയംഗം കെ. കുഞ്ഞിക്കണ്ണന്‍, തിരുവനന്തപുരം പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം.എം. സുബൈര്‍, സെക്രട്ടറി ബിജു ചന്ദ്രശേഖരന്‍, ഗൗരിദാസന്‍ നായര്‍ തുടങ്ങിയവര്‍ പ്രസ്‌ക്ലബിലെത്തി അന്തിമോപചാരമര്പ്പി്ച്ചു.

സ്നേഹബന്ധങ്ങളുടെ അളവറ്റ സമ്പാദ്യവുമായി ഷാജി അലക്സ് നാട്ടുകാരോടും മാധ്യമ സുഹൃത്തുക്കളോടും വിട പറഞ്ഞു.

ഒരുപുഞ്ചിരിയില് മാത്രം ഒതുങ്ങുന്ന സ്നേഹമായിരുന്നില്ല ഷാജിയുടേത്. നാട്ടുകാരുടെ മുഴുവന് വാത്സല്യം ഏറ്റുവാങ്ങി ഓര്മ്മകളില് അമരത്വം നേടിയ പത്ര പ്രവര്ത്തകന്. ഏതൊരു പ്രതിസന്ധിയേയും ചിരിച്ചു കൊണ്ട് നേരിടാന് കരുത്തുളള അനുഭവ പാടവമായിരുന്നു ഷാജിയുടെ വ്യക്തി വിശേഷം. അത് വാര്ത്തകളിലും

പ്രതിഫലിപ്പിക്കാന് ഷാജിക്കു കഴിഞ്ഞു. തിരക്കാര്ന്ന പത്രപ്രവര്ത്തന ജീവിതത്തിനിടയിലും ഷാജിക്കു മാത്രമായി കരുതി വച്ചിരുന്ന പദവികള് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ തെളിവാണ്. ഏറ്റവും ഒടുവില് പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ നേതൃനിരയിലേക്ക് ഷാജി ഉയര്ന്നതോടെ പത്തനംതിട്ടയിലെ പത്രലേഖകര്ക്കിടയില് കൈവന്നത് മുമ്പെങ്ങുമില്ലാതിരുന്ന ഊര്ജ്ജമാണ്. 2006 -ല് പ്രസ്ക്ലബ്ബിന്റെ ട്രഷററായി.

തുടര്ന്ന് സെക്രട്ടറിയായി ഭരണരംഗത്ത് തന്റെ കഴിവു തെളിയിച്ചു. ഈ അവസരത്തിലാണ് പ്രസ്ക്ലബ്ബിന് സ്വന്തമായ ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാര്ത്ഥ്യമായത്. നാലുമാസം മുമ്പ് പ്രസ് ക്ലബ്ബ് മന്ദിരം ഉദ്ഘാടനം ചെയ്ത വേളയില് ഏറ്റവുംകൂടുതല് പ്രകീര്ത്തിക്കപ്പെട്ടത് ഷാജി അലക്സ് ചെയ്ത സേവനങ്ങളായിരുന്നു. ഷാജിയുടെ രാപകല് മറന്നുളള യത്നമാണ് പ്രസ്ക്ലബ്ബ് മന്ദിരത്തിന്റെ സാക്ഷാത്കാരത്തിനു പിന്നില് ഇന്നും നിഴലിച്ചു നില്ക്കുന്നത്.എന്നും അപ്രതീക്ഷിതമായി കടന്നു വരാറുളള സുഹൃത്തായിരുന്നു ഷാജി. വരുമെന്ന് പറയുന്ന ദിവസങ്ങളില് ഷാജിയുടെ വാക്കുകള് ചിലപ്പോള് നിഷ്ഫലമാകും. എന്നാല് അപ്രതീക്ഷിതമായി ചെറുപുഞ്ചിരിയോടെ ഷാജിയെത്തുമ്പോള് എല്ലാവരുടേയും മനസൊന്നു കുളിര്ക്കും.

പ്രസ്ക്ലബ്ബില് കൂട്ടുകാര് വട്ടംകൂടിയുളള സൗഹൃദസദസ്സ്. ആ സ്നേഹ ബന്ധത്തിന്റെ ആഴം ഒരുപാട് സുഹൃദ് വലയത്തെ ഷാജിക്ക് സമ്മാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി തന്നെ ഷാജി വിടപറഞ്ഞപ്പോള് ആ മനസ്സുകള് തേങ്ങിതളര്ന്നു. ഏതാനും ദിവസങ്ങളായി കുടുംബാംഗങ്ങളോടൊപ്പം കഴിയാനാണ് ഷാജി ഏറെ ആഗ്രഹിച്ചിരുന്നത്. ഭാര്യയുടേയും കുട്ടികളുടേയും കാര്യത്തില് അദ്ദേഹം ഏറെ ആശങ്കപ്പെട്ടിരുന്നു. എല്ലാം ഒരു മുന്നറിയിപ്പു പോലെ… മെഡിക്കല്കോളജിലെ ഓപ്പറേഷന് മുറിയില് ഷാജിയെ പ്രവേശിപ്പിച്ചപ്പോള് പ്രത്യാശയുടെ കിരണങ്ങള് ഏറെ ബാക്കിയുണ്ടായിരുന്നു. തലയ്ക്ക് ക്ഷതമില്ലെന്ന് ഉറപ്പായതോടെ ആശ്വസിച്ചു. പുലര്ച്ചയോടെ ഷാജിക്കു കുഴപ്പമില്ലെന്നുളള വാര്ത്തയെത്തിയപ്പോള് ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ എല്ലാം തകിടം മറിഞ്ഞതു പെട്ടന്നായിരുന്നു. ബന്ധങ്ങളെ ബാക്കി നിര്ത്തി ഷാജി വിടവാങ്ങി.

കടപ്പാട്: മംഗളം